കേസില്‍ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ വളാഞ്ചേരി എസ്‌ഐക്കും സിഐക്കും എതിരെ കേസെടുത്ത് പോലീസ്. തിരൂര്‍ ഡിവൈഎസ്പിയാണ് വളാഞ്ചേരി സിഐ സുനില്‍ദാസ്, എസ് ഐ ബിന്ദുലാല്‍ ഇവരുടെ സഹായിയായ അസൈനാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. പാറമടയില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന സ്‌ഫോടക വസ്തു പിടിച്ചെടുത്ത സംഭവമായി ബന്ധപ്പെട്ട് തിരൂര്‍ മുത്തൂര്‍ സ്വദേശി നിസാറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിസാറിനെ റിമാന്റ് ചെയ്യിപ്പിക്കാമെന്നും ഭൂവുടമകളെ പ്രതികളാക്കമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി നിസാര്‍ മുഖേന ഇവര്‍ പണം തട്ടുകയായിരുന്നു. സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ് ഇവര്‍ തട്ടിയെടുത്തതായാണ് വിവരം. എസ് ഐ 10 ലക്ഷവും സിഐ 8 ലക്ഷവും മൂന്നാംപ്രതി നാല് ലക്ഷവും തട്ടിയെടുത്തതായാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സിഐ ഒളിവിലാണ്. എസ്‌ഐയെയും കൂട്ടാളിയെയും തിരൂർ ഡിവിഎസ്പി കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിയിലേക്കൊരുങ്ങുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.

ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടൽ വളാഞ്ചേരി എസ് ഐ എതിരെ കേസ്. സി ഐ ഒളിവിൽ
- റാഫി തിരൂർ
- 30-05-2024