തിരുവനന്തപുരം:
നടനും 'അമ്മ' ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ യുവ നടിയുടെ വെളിപ്പെടുത്തൽ.സിദ്ദീഖിനെതിരെ നിയമനടപടിക്ക് സാധ്യത
യുവനടി രേവതി സമ്ബത്താണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറയുന്നു. പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴിയാണ് പരിചയം.
ആദ്യം വ്യാജമായി തോന്നുന്ന അക്കൗണ്ടായിരുന്നുവെങ്കിലും സിദ്ദിഖിന്‍റെ സ്വന്തം അക്കൗണ്ട് തന്നെയായിരുന്നു. പിന്നീട് 'സുഖമായിരിക്കട്ടെ' സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മാസ്കറ്റ് ഹോട്ടലില്‍ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ... എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. സിദ്ദിഖ് നമ്ബർ വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. ക്രിമിനലിനെ കാണാൻ അദ്ദേഹം സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് കാണാമെന്ന് നടി, 2019ല്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നുപറഞ്ഞതിന് സിനിമ മേഖലയില്‍നിന്നുതന്നെ മാറ്റിനിർത്തി. തനിക്കൊന്നും നഷ്ടപ്പെടാനില്ല, അതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണത്തോട് സിദ്ദിഖ് പ്രതികരിച്ചിട്ടില്ല. നിയമനടപടി സ്വീകരിക്കാൻ പൊലീസില്‍ കൂടിയാലോചന നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം