തൃശ്ശൂർ : തൃശ്ശൂരില്‍ ഗുണ്ടകളുടെ ആക്രമണത്തിലാണ് സിഐക്ക് കുത്തേറ്റത് ,ഒല്ലൂർ സിഐ ഫർഷാദിന് ആണ് കുത്തേറ്റത്. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പിടിക്കാൻ പോയപ്പോഴായിരുന്നു സിഐക്ക് നേരെ ആക്രമണം ഉണ്ടായത്.
അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് വെച്ചണ് സിഐ ഹർഷാദിനെ ഗുണ്ടകള്‍ ആക്രമിച്ചത്,
കാപ്പാ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പോലീസ് സ്റ്റേഷനിലേക്ക് ഗുണ്ടയുടെ ഭീഷണി കോള്‍ വന്നത്. അറസ്റ്റ് ചെയ്ത കാപ്പ കേസ് പ്രതിയെ എത്രയും പെട്ടെന്ന് വിട്ടയച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കും എന്നായിരുന്നു ഭീഷണി.
ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മാരിമുത്തു എന്ന ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. മാരിമുത്തു തന്നെയാണ് സിഐയെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തത്. സിഐയുടെ കൈക്കാണ് കുത്തേറ്റത്. സംഭവത്തില്‍ മാരിമുത്തു അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്