2025 April 18
Friday
- Advertisement - ads
മൂന്നു മാസമായി തിരൂരിലെ ടീച്ചര്‍ക്ക്  പല നമ്ബറില്‍ നിന്നായി കോള്‍ വരും, വിളിക്കുന്നത് ഒരേ ആൾ തന്നെ തന്ത്രപൂര്‍വ്വം ആളെ  പൊക്കി

മൂന്നു മാസമായി തിരൂരിലെ ടീച്ചര്‍ക്ക് പല നമ്ബറില്‍ നിന്നായി കോള്‍ വരും, വിളിക്കുന്നത് ഒരേ ആൾ തന്നെ തന്ത്രപൂര്‍വ്വം ആളെ പൊക്കി

  • സ്വന്തം ലേഖകൻ
  • 19-12-2024

മലപ്പുറം: നിരന്തരമായി മൂന്നു മാസത്തോളം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയ യുവാവിനെ തന്ത്രപൂർവം പിടികൂടി കൈകാര്യം ചെയ്ത് തിരൂരിലെ അധ്യാപിക.

 

സംഭവം കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തായിരുന്നു ,പല നമ്പറുകളില്‍നിന്നും നിരന്തരമായി വിളിച്ച്‌ കാണണമെന്നും മറ്റും ആവശ്യപ്പെട്ടായിരുന്നു യുവാവ് ശല്യം ചെയ്തു കൊണ്ടിരുന്നത്. ഫോണ്‍ വിളികൊണ്ട് പൊറുതിമുട്ടിയതോടെ അധ്യാപിക വീട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇയാളെ കണ്ടെത്താനായി നേരില്‍ കാണാമെന്നും പറഞ്ഞു.

 

എന്നാല്‍ യുവാവ് പലപ്പോഴായി പലയിടങ്ങളിലും വച്ച്‌ കാണാമെന്നു പറഞ്ഞെങ്കിലും കൂടിക്കാഴ്ചയ്ക്കു സമയമാകുമ്ബോള്‍ ഇയാള്‍ വിദഗ്ധമായി മുങ്ങുകയായിരുന്നു. പിന്നെയും ഫോണില്‍ ശല്യം തുടരും. തുടർന്നാണ് വീട്ടുകാരുടെ സഹായത്തോടെ അധ്യാപിക തന്ത്രപൂർവം യുവാവിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്തത്. ഭർത്താവിനെയും സഹോദരനെയും കൂടെക്കൂട്ടിയാണ് അധ്യാപിക ശല്യക്കാരനായ യുവാവിനെ തേടിയെത്തിയത്. 

 

ഒടുവിൽ ആളെ കുറ്റിപ്പുറത്ത് വെച്ച്‌ കണ്ടെത്തി. തല്ല് കിട്ടിത്തുടങ്ങിയതോടെ യുവാവ് ബൈക്കും മൊബൈല്‍ ഫോണും ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ഓടി രക്ഷപ്പെട്ട ഇയാളുടെ ബൈക്കും മൊബൈലും കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

- Advertisement - ads