നിലമ്ബൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിലാണ് പിവി അൻവർ എംഎല്‍എ അറസ്റ്റ് ചെയ്തത്.ഈ വിഷയത്തിൽ നിലമ്ബൂർ പൊലീസ് എടുത്തിരുന്നു
അൻവറടക്കം 11 പേർക്കെതിരെയാണ് കേസെടുത്തത്,കേസില്‍ അൻവറാണ് ഒന്നാം പ്രതി. കേസില്‍ നാല് ഡിഎംകെ പ്രവർത്തകരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൃത്യനിർവഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്നും അൻവറിനെതിരെ എഫ്‌ഐആറില്‍ പരാമർശമുണ്ട്.
അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അൻവർ പ്രതികരിച്ചത്. കേസ് നിയമപരമായി നേരിടുമെന്നും അൻവർ വ്യക്തമാക്കി. തനിക്കെതിരായ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി ശശിയുമാണെന്നും അന്‍വര്‍ ആരോപിച്ചു.
കേസെടുത്തതിനു പിന്നാലെ നിലമ്ബൂരില്‍ ഒതായിയിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിച്ചിരുന്നു. പാർട്ടി പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട് ആയിരുന്നു
കാട്ടാന അക്രമണത്തില്‍ യുവാവ് മരിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലെത്തിയ അൻവറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തിരുന്നു. അണികള്‍ അക്രമം നടത്തുമ്ബോള്‍ അൻവറും സ്ഥലത്തുണ്ടായിരുന്നു.