2024 September 19
Thursday
- Advertisement - ads
കേരളത്തിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റ് കമ്പികൾ കുത്തി നടത്തില്ല.മെയ് 1 മുതൽ പരിഷ്കരണം

കേരളത്തിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റ് കമ്പികൾ കുത്തി നടത്തില്ല.മെയ് 1 മുതൽ പരിഷ്കരണം

  • 20-02-2024

ഇനി കമ്ബികൾ കുത്തി ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല, വരകളിലൂടെ ഉള്ള ഡ്രൈവിങ് ടെസ്റ്റ് മേയ് ഒന്നുമുതല്‍. ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കാരം

 

കാറുകൾക്കും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേയ് ഒന്നുമുതലാണ്പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നിലവിൽ വരുന്നത്

 

കമ്ബി കുത്തിയും റിബണ്‍ വച്ചും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവില്‍ ടെസ്റ്റിന്റെ ഭാഗമായുള്ളത്. ഇനി മുതല്‍ ടാര്‍ ചെയ്‌തതോ കോണ്‍ക്രീറ്റ് ചെയ്‌തതോ ആയ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ് ടെസ്റ്റ് നടത്തുവാൻ 

 

ആംഗുലര്‍ പാര്‍ക്കിങ് (വശം ചരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവ ഉറപ്പായും വിജയിക്കേണ്ട ടെസ്റ്റ് പരീക്ഷകൾ ആണ്.

 

മോട്ടോര്‍ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകളാണ് സ്വന്തമായുള്ളത്. കളിസ്ഥലവും ആരാധനാലയങ്ങളും ഉള്‍പ്പെടെ ഗ്രൗണ്ടുകളും പുറമ്ബോക്കു ഭൂമിയുമാണ് ബാക്കിയുള്ള ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ സാമ്ബത്തിക സ്ഥിതി പരിതാപകരമായതിനാല്‍ ടെസ്റ്റിങ് സ്ഥലം സജ്ജമാക്കേണ്ടത് ഡ്രൈവിങ് സ്‌കൂളുകളാണെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ഇനി കമ്ബികൾ കുത്തി ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല, വരകളിലൂടെ ഉള്ള ഡ്രൈവിങ് ടെസ്റ്റ് മേയ് ഒന്നുമുതല്‍. ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കാരം

 

കാറുകൾക്കും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേയ് ഒന്നുമുതലാണ്പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നിലവിൽ വരുന്നത്

 

കമ്ബി കുത്തിയും റിബണ്‍ വച്ചും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവില്‍ ടെസ്റ്റിന്റെ ഭാഗമായുള്ളത്. ഇനി മുതല്‍ ടാര്‍ ചെയ്‌തതോ കോണ്‍ക്രീറ്റ് ചെയ്‌തതോ ആയ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ് ടെസ്റ്റ് നടത്തുവാൻ 

 

ആംഗുലര്‍ പാര്‍ക്കിങ് (വശം ചരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവ ഉറപ്പായും വിജയിക്കേണ്ട ടെസ്റ്റ് പരീക്ഷകൾ ആണ്.

 

മോട്ടോര്‍ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകളാണ് സ്വന്തമായുള്ളത്. കളിസ്ഥലവും ആരാധനാലയങ്ങളും ഉള്‍പ്പെടെ ഗ്രൗണ്ടുകളും പുറമ്ബോക്കു ഭൂമിയുമാണ് ബാക്കിയുള്ള ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ സാമ്ബത്തിക സ്ഥിതി പരിതാപകരമായതിനാല്‍ ടെസ്റ്റിങ് സ്ഥലം സജ്ജമാക്കേണ്ടത് ഡ്രൈവിങ് സ്‌കൂളുകളാണെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

- Advertisement - ads