2024 September 19
Thursday
- Advertisement - ads
താനൂരിലെ സമാന സംഭവം തിരൂരിലും.11 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ഉപേക്ഷിച്ചു

താനൂരിലെ സമാന സംഭവം തിരൂരിലും.11 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ഉപേക്ഷിച്ചു

  • റാഫി തിരൂർ
  • 01-03-2024

യുവതിയെയും കാമുകനെയും തിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ഉപേക്ഷിച്ചത് തൃശ്ശൂരിൽ എന്ന് സൂചന. തമിഴ്നാട് പോണ്ടിച്ചേരി കടലൂർ സ്വദേശിനി ശ്രീപ്രിയ എന്ന 19 കാരിയും കാമുകനും ആണ് ഈ കടുംകൈ ചെയ്തിരിക്കുന്നത്. ശ്രീപ്രിയയെ തേടി ചേച്ചി വിജയേയും ഭർത്താവും തിരൂരിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ശ്രീ പ്രിയയെ സഹോദരി കണ്ടെത്തിയത് തിരൂരിലാണ്. കുട്ടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് ശ്രീപ്രിയ സഹോദരിയോട് നൽകിയിരുന്നത്. ഇതോടെ സഹോദരിക്ക് സംശയങ്ങൾ ഉയർന്നു. കുട്ടിയെ കാമുകനും പിതാവും ചേർന്ന് കൊന്ന് ഉപേക്ഷിച്ചു എന്നാണ് ആദ്യം പറഞ്ഞത്. ഒന്നരവർഷം മുന്നേ വിവാഹിതയായ ശ്രീപ്രിയയെ പോണ്ടിച്ചേരിയിൽ നിന്ന് മൂന്നുമാസം മുന്നേ കാണാതാവുകയായിരുന്നു. പോണ്ടിച്ചേരിയിൽ നിന്ന് ഭർത്താവിന്റെ ഒപ്പം താമസിക്കുന്നതിനിടയിലാണ് ശ്രീപ്രിയ അപ്രതീക്ഷമാകുന്നത്. പോണ്ടിച്ചേരിയിൽ നിന്നും അപ്രതീക്ഷിയമായ ശ്രീപ്രിയ മലപ്പുറം പുല്ലൂരിൽ കാമുകനും കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ കാമുകനും കാമുകന്റെ വീട്ടുകാരും ബന്ധുക്കളും താമസിച്ചു വരികയാണ്.ഇവിടെ വെച്ചാണ് കുഞ്ഞിനെ അപായപ്പെടുത്തിയിട്ടുള്ളത്. തന്നെ മുറിയിൽ അടച്ചുപൂട്ടി കാമുകനും പിതാവും ചേർന്ന് കുട്ടിയെ അപായപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീപ്രിയപറഞ്ഞു. രണ്ടുമാസം മുന്നേയാണ് ശ്രീപ്രിയ പുല്ലൂർ വാടകവീട്ടിൽ താമസം തുടങ്ങിയത്. സ്ത്രീ പ്രിയ ഇവിടെ ഹോട്ടൽ ജോലി ചെയ്യുകയായിരുന്നു.സംഭവം പുറത്ത അറിഞ്ഞതോടെ നാട്ടുകാരും ഇടപെട്ടു. പ്രദേശവാസികൾ വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കാമുകനെ കണ്ടെത്തിയത്.

യുവതിയെയും കാമുകനെയും തിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ഉപേക്ഷിച്ചത് തൃശ്ശൂരിൽ എന്ന് സൂചന. തമിഴ്നാട് പോണ്ടിച്ചേരി കടലൂർ സ്വദേശിനി ശ്രീപ്രിയ എന്ന 19 കാരിയും കാമുകനും ആണ് ഈ കടുംകൈ ചെയ്തിരിക്കുന്നത്. ശ്രീപ്രിയയെ തേടി ചേച്ചി വിജയേയും ഭർത്താവും തിരൂരിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ശ്രീ പ്രിയയെ സഹോദരി കണ്ടെത്തിയത് തിരൂരിലാണ്. കുട്ടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് ശ്രീപ്രിയ സഹോദരിയോട് നൽകിയിരുന്നത്. ഇതോടെ സഹോദരിക്ക് സംശയങ്ങൾ ഉയർന്നു. കുട്ടിയെ കാമുകനും പിതാവും ചേർന്ന് കൊന്ന് ഉപേക്ഷിച്ചു എന്നാണ് ആദ്യം പറഞ്ഞത്. ഒന്നരവർഷം മുന്നേ വിവാഹിതയായ ശ്രീപ്രിയയെ പോണ്ടിച്ചേരിയിൽ നിന്ന് മൂന്നുമാസം മുന്നേ കാണാതാവുകയായിരുന്നു. പോണ്ടിച്ചേരിയിൽ നിന്ന് ഭർത്താവിന്റെ ഒപ്പം താമസിക്കുന്നതിനിടയിലാണ് ശ്രീപ്രിയ അപ്രതീക്ഷമാകുന്നത്. പോണ്ടിച്ചേരിയിൽ നിന്നും അപ്രതീക്ഷിയമായ ശ്രീപ്രിയ മലപ്പുറം പുല്ലൂരിൽ കാമുകനും കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ കാമുകനും കാമുകന്റെ വീട്ടുകാരും ബന്ധുക്കളും താമസിച്ചു വരികയാണ്.ഇവിടെ വെച്ചാണ് കുഞ്ഞിനെ അപായപ്പെടുത്തിയിട്ടുള്ളത്. തന്നെ മുറിയിൽ അടച്ചുപൂട്ടി കാമുകനും പിതാവും ചേർന്ന് കുട്ടിയെ അപായപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീപ്രിയപറഞ്ഞു. രണ്ടുമാസം മുന്നേയാണ് ശ്രീപ്രിയ പുല്ലൂർ വാടകവീട്ടിൽ താമസം തുടങ്ങിയത്. സ്ത്രീ പ്രിയ ഇവിടെ ഹോട്ടൽ ജോലി ചെയ്യുകയായിരുന്നു.സംഭവം പുറത്ത അറിഞ്ഞതോടെ നാട്ടുകാരും ഇടപെട്ടു. പ്രദേശവാസികൾ വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കാമുകനെ കണ്ടെത്തിയത്.

- Advertisement - ads